Latest Breaking News On - Kozhikode office - Page 1 : vimarsana.com
Janmabhumi| കോഴിക്കോട് ഏഷ്യാനെറ്റ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു; ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു
janmabhumi.in - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from janmabhumi.in Daily Mail and Mail on Sunday newspapers.
Kozhikode-officeഐശ്വര്യ ശ്രീജിത്ത് July 18, 2021, 5:56 am
കിഞ്ചനവർത്തമാനം പറഞ്ഞ്… പറഞ്ഞ്…
മുപ്പതു പതിറ്റാണ്ടിലേറെക്കാലം ശ്രോതാക്കൾക്ക് തത്സമയ പ്രക്ഷേപണത്തിന്റേ ആവേശവും വിവരണങ്ങളിലെ മനോഹാരിതയും പകർന്ന ആകാശവാണിയുടെ മധുരസ്വരം പടിയിറങ്ങി. ശ്രോതാക്കൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല ഓർമകൾ നൽകിയിട്ടാണ് പ്രീത ആകാശവാണിയില്‍ നിന്ന് യാത്ര പറയുന്നത്. മൂന്നുപതിറ്റാണ്ടോളം റേഡിയോക്ക് മുന്നിൽ ശ്രോതാക്കളെ പിടിച്ചിരുത്തിയ ഈ ശബ്ദത്തെ പ്രണയിച്ചവരാണ് മലയാളികൾ. ആ ശബ്ദ ഉടമ അതുകൊണ്ടുതന്നെ അവർക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ്. 1993 ഡിസംബറിലാണ് ആകാശവാണി കോഴിക്കോട് നിലയത്തിലെ ശ്രോതാക്കൾ ഒരു പുതിയ സ്വരം കേട്ടത്. ആ സ്നേഹം തുളുമ്പുന്ന ശബ്ദം പിന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായി.
അധ്യാപന ജീവിതത്തിൽ നിന്നുള്ള ഒരു ചുവടുമാറ്റമായിരുന്നു ആകാശവാണിയിലേക്കുള്ള പ്രീതയുടെ രംഗപ്രവേശം. സംസാരിക്കാൻ ഒരുപാട് ആഗ്രഹമുള്ള വ്യക്തിയാണ് പ്രീത. അതുതന്നെയാണ് അവരുടെ ഭാഗ്യവും. ആദ്യം കണ്ണൂർ ജില്ലയിൽ ആകാശവാണിയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും അതിൽ ഫലം കാണാത്തതിനാൽ പിന്നീട് കാത്തിരുന്നു കോഴിക്കോട് അപേക്ഷിച്ചു. തുടർന്ന് പെട്ടെന്നാണ് പരീക്ഷയും മറ്റു നടപടിക്രമങ്ങളും നടന്നത്. അങ്ങനെ ആകാശവാണിയിലെ കോഴിക്കോട് ഓഫീസിൽ തന്നെ നിയമനം ലഭിച്ചു.
എന്താവശ്യത്തിന് വിളിച്ചാലും അവരെ നിരുത്സാഹപ്പെടുത്താതെ സംയമനത്തോടെ കാര്യങ്ങൾ തിരക്കാനുള്ള ക്ഷമയാണ് പ്രീതയെ വ്യത്യസ്തയാക്കുന്നത്. ആളുകളോട് അടുത്തിടപഴകാനും അവരുടെ വിഷമം കേൾക്കാനുമുള്ള വഴിയായിരുന്നു ഇത്. വിളിക്കുന്നവർക്ക് ആശ്വാസം പകരാൻ കഴിഞ്ഞതോടെ പ്രീത ശരിക്കും ഹീറോയായി. അവർ അവതരിപ്പിക്കുന്ന പരിപാടികൾ കേൾക്കാനും ഫോൺ‑ഇൻ പ്രോഗ്രാമിന് കാതോർക്കാനും ആളുകൾസമയം കണ്ടെത്തി. ആകാശവാണിയിലൂടെയുള്ള പ്രീതയുടെ സ്വരം കേട്ടായിരുന്നു ശ്രോതാക്കളുടെ ദിനചര്യകൾ തുടങ്ങിയത്. ഓഡിയോ പ്ലാറ്റ് ഫോമുകൾ നിരവധി വന്നിട്ടും അതിന് കോട്ടം തട്ടിയിട്ടില്ലെന്നതുതന്നെ പ്രീതയുടെ മികവിന് തെളിവ്.
ഗാനമാലിക, സിനിമാ സല്ലാപം, എഫ് എം ചോയ്സ്, സ്നേഹപൂർവ്വം, സഹയാത്രിക, വനിതാവേദി, കിഞ്ചന വർത്തമാനം, കഥാനേരം, ഫോൺ ഇൻ ഇഷ്ടഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിലൂടെ കേൾവിക്കാരെ ആകർഷിച്ച ആ സ്വരം ഏറ്റവും കൂടുതൽ കാലം അവതരിപ്പിച്ച പരിപാടി, 2003‑ൽ ആരംഭിച്ച് 18 വർഷമായി പ്രക്ഷേപണം തുടരുന്ന ‘ദിൽ സേ ദിൽ തക്ക് ’ ആണ്. മന്നാഡേ, രവിബോംബേ, പ്യാരേലാൽ, ഖയ്യാം, അമീൻ സയാനി തുടങ്ങിയ പ്രശസ്തർ മുതൽ സാധാരണക്കാർ വരെ തങ്ങളുടെ പ്രിയ ഗാനങ്ങൾ അവതരിപ്പിച്ച ഈ പരമ്പര പോലൊന്ന് മറ്റെവിടെയും കാണില്ല. മുഹമ്മദ് റഫി എന്ന മഹാഗായകനെ പറ്റി മാത്രം 30‑ലേറെ ഭാഗങ്ങളുള്ള പരിപാടിയാണ് പ്രീത ചെയ്തത്.
ശബരിമലയിൽ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ആദ്യ വനിതാ മാധ്യമ പ്രവർത്തക എന്ന നേട്ടവും പ്രീതക്കാണ്.
2014 ഡിസംബർ 18ന് രാവിലെ ഏഴുമുതലാണ് ആകാശവാണി ശബരിമലയിൽനിന്ന് ‘ശബരിമല വിശേഷങ്ങൾ ’ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയത്. ഇതുവരെ മൂന്നു തവണ പ്രീത ശബരിമലയിൽ ജോലി ചെയ്തിട്ടുണ്ട്. ആദ്യ തവണ റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോൾ മറ്റു മാധ്യമപ്രവർത്തകർ അത്ഭുതത്തോടെയാണ് തന്നെ നോക്കിയതെന്ന് പ്രീത പറയുന്നു.
18 വർഷമായി പ്രക്ഷേപണം തുടരുന്ന ‘ദിൽ സേ ദിൽ തക്ക്’ ആണ് അവരുടെ മാസ്റ്റർ പീസ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള പരിപാടി കൂടിയായിരുന്നു അത്. പഴയ ഹിന്ദി ഗാനങ്ങൾ കേൾക്കാനായി നിരവധി ആളുകളാണ് പരിപാടിയിൽ വിളിച്ചിരുന്നത്. ദേശീയോദ്ഗ്രഥനത്തിനുള്ള ലാസാ കൗൾ പുരസ്ക്കാരം ഉൾപ്പെടെ രണ്ട് ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ, മികച്ച പ്രക്ഷേപകയ്ക്കുള്ള റോട്ടറി വൊക്കേഷണൽ എക്സ് ലൻസ് അവാർഡ്, മൊയ്തു മൗലവി സ്മാരക അക്ഷരം പുരസ്ക്കാരം എന്നിവ പ്രീതയ്ക്ക് ലഭിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിൽ നിന്ന് എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച ഭർത്താവ് പി ഗോപിനാഥനും മകൾ അഞ്ജനയും മരുമകൻ സജിത്ത് ഭാസ്ക്കറും പേരക്കുട്ടി പ്രയാഗുമടങ്ങുന്നതാണ് പ്രീതയുടെ കുടുംബം.
KannurKeralaIndiaJapanSabarimalaKozhikodeMohammed-rafiKozhikode-officeAudio-plattJapanb-dearSabarimalae-newsJanmabhumi| ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; പ്രവര്‍ത്തകന്റെ വീടിനും കാറിന് നേരേയും ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
janmabhumi.in - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from janmabhumi.in Daily Mail and Mail on Sunday newspapers.
PakistanKozhikode-officeபாக்கிஸ்தான்ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്
sirajlive.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from sirajlive.com Daily Mail and Mail on Sunday newspapers.
KozhikodeKeralaIndiaKozhikode-officeகோழிக்கோடுகேரளஇந்தியா