കള്ളനോട്

കള്ളനോട്ട് കേസില്‍ മുന്‍ യുവമോര്‍ച്ച നേതാവ് പിടിയിലാകുന്നത് മൂന്നാംതവണ


X
അറസ്റ്റിലായ രാകേഷ്, രാജീവ്
കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവില്‍നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അനേകം കള്ളനോട്ടുകേസുകളില്‍ പ്രതികളായ സഹോദരന്മാര്‍ അറസ്റ്റില്‍.
ശ്രീനാരായണപുരം പനങ്ങാട് അഞ്ചാംപരത്തി ഏറാശ്ശേരി രാകേഷ് (37), സഹോദരന്‍ രാജീവ് (35) എന്നിവരെയാണ് ബെംഗളൂരുവില്‍നിന്ന് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കരൂപ്പടന്നയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിലായ മേത്തല കോന്നംപറമ്പില്‍ ജിത്തുവിന്റെ കൈയില്‍നിന്ന് കള്ളനോട്ടുകള്‍ കിട്ടിയത്. ജിത്തുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജിത്തുവിന് മുന്‍ കള്ളനോട്ടുകേസുകളിലെ പ്രതികളായ രാകേഷും രാജീവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുന്‍ യുവമോര്‍ച്ച നേതാവുകൂടിയായ രാകേഷും രാജീവും അറസ്റ്റിലായത്.
കേരളത്തിനു പുറത്ത് തമ്പടിച്ച് കള്ളനോട്ട് അടിച്ച് വിതരണം നടത്തുകയാണിവര്‍. ഇവരില്‍നിന്ന് പാലക്കാട് അതിര്‍ത്തിയില്‍ കള്ളനോട്ട് വാങ്ങി കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്ന വഴിയാണ് ജിത്തു അപകടത്തില്‍പ്പെട്ടത്. 500 രൂപയുടെ 357 വ്യാജ കറന്‍സികളാണ് ഇയാളില്‍നിന്ന് പിടികൂടിയത്. തീരദേശമേഖല കേന്ദ്രീകരിച്ച് ദിവസപ്പലിശയ്ക്ക് വ്യാജ കറന്‍സികള്‍ നല്‍കിവരുന്ന ഇടനിലക്കാരനാണ് ജിത്തു. ഒരുലക്ഷം രൂപയുടെ ഒറിജിനല്‍ കറന്‍സിക്ക് മൂന്നുലക്ഷം രൂപയുടെ വ്യാജ കറന്‍സികളാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്.
അറസ്റ്റിലായ രാകേഷ് 2017-ജൂണ്‍ 22-ന് അഞ്ചാംപരത്തിയിലുള്ള വീട്ടിലെ കിടപ്പുമുറിയില്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് രണ്ടായിരത്തിന്റെയും ഇരുനൂറിന്റെയും നോട്ടുകള്‍ അച്ചടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യം അറസ്റ്റിലായത്. ഇതിനു പിന്നാലെ സഹോദരന്‍ രാജീവും അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് കേന്ദ്രീകരിച്ച് വ്യാജനോട്ടുകള്‍ അടിക്കുകയായിരുന്നു.
2019-ല്‍ അന്തിക്കാട് പോലീസ് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ എടവണ്ണ, കൊടുവള്ളി സ്റ്റേഷനുകളില്‍ സമാനമായ കേസിലുള്‍പ്പെടുകയും ചെയ്തു. ഇതോടെയാണ് കേരളത്തിനു പുറത്ത് തമ്പടിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ?
പ്രത്യേക അന്വേഷണസംഘത്തിലെ മതിലകം ഇന്‍സ്‌പെക്ടര്‍ ടി.കെ. ഷൈജു, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍, എസ്.ഐ.മാരായ സന്തോഷ്, പി.സി. സുനില്‍, എ.എസ്.ഐ.മാരായ സി.ആര്‍. പ്രദീപ്, കെ.എം. മുഹമ്മദ് അഷറഫ്, സി.പി.ഒ.മാരായ ഗോപന്‍, ശ്രീകുമാര്‍, മുരുകദാസ്, സി.കെ. ബിജു, ടി.എസ്. ഫൈസല്‍, സൈബര്‍വിദഗ്ധരായ രജീഷ്, സനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അച്ചടിക്കുന്നത് ഒറിജിനലിനെ വെല്ലുന്ന വ്യാജ കറന്‍സികള്‍
കൊടുങ്ങല്ലൂര്‍: കള്ളനോട്ടടിയില്‍ പ്രാവീണ്യം തെളിയിച്ചവരാണ് ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന അറസ്റ്റിലായ രാകേഷും രാജീവും. ഇപ്പോള്‍ അച്ചടിക്കുന്നവ ഒറിജിനലിനെപ്പോലും വെല്ലുന്നതാണെന്ന് പോലീസ് പറയുന്നു.
2017 ജൂണിലാണ് അഞ്ചാംപരുത്തി കള്ളനോട്ടടിസംഭവം പുറത്തുവരുന്നത്. അഞ്ചാംപരത്തിയിലുള്ള രാകേഷിന്റെ കിടപ്പുമുറിയില്‍നിന്ന് പോലീസ് പിടികൂടിയത് 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ്. രണ്ടായിരത്തിന്റെ 64 എണ്ണം, അഞ്ഞൂറിന്റെ 13 എണ്ണം, 50-ന്റെ അഞ്ചെണ്ണം, 20-ന്റെ പത്ത് നോട്ടുകള്‍ എന്നിവയാണ് അന്ന് പോലീസ് കണ്ടെടുത്തത്. ഈ സമയത്ത് ഇയാള്‍ യുവമോര്‍ച്ചയുടെ സജീവപ്രവര്‍ത്തകനായിരുന്നു. കേസില്‍ ഉള്‍പ്പെട്ടതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കംപ്യൂട്ടര്‍ കോഴ്സുകള്‍ പാസായിട്ടുള്ള ഇയാള്‍ ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയ ശേഷമാണ് കള്ളനോട്ടടി തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആദ്യകേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ജില്ല വിട്ടായിരുന്നു പ്രവര്‍ത്തനം.
Share on

Related Keywords

Kerala , India , Malappuram , Andaman And Nicobar Islands , Palghat , Edavanna , Kozhikode , Raghavan Santosh , , Due Kerala , கேரள , இந்தியா , மலப்புரம் , அந்தமான் மற்றும் நிகோபார் தீவுகள் , பல்கத் , ஏதவன்ன , கோழிக்கோடு ,

© 2025 Vimarsana