fraud in thrissur moospet service co operative bank | കരുവന്നൂരിനു പിന്നാലെ മൂസ്‌പെറ്റ്; കോടികളുടെ നഷ്ടം, ഒരേ വസ്തുവിന് മൂന്നുവട്ടം വായ്പ, മൂന്നു വര്‍ഷം മുമ്പ് സി.പി.എം. അറിഞ്ഞിട്ടും അനങ്ങിയില്ല, തൃശൂരില്‍ വീണ്ടും ക്രമക്കേട് പുറത്ത് mangalam.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from mangalam.com Daily Mail and Mail on Sunday newspapers.
| കരുവന്നൂര്‍ ബാങ്കില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ് , അനധികൃത വായ്‌പാ രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ലോക്കര്‍ mangalam.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from mangalam.com Daily Mail and Mail on Sunday newspapers.
Sunday 25 Jul 2021 12.53 AM കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : അന്വേഷണവുമായി സി.പി.എമ്മും തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണ ഏജന്‍സികള്‍ക്കുപുറമേ സമാന്തര അന്വേഷണവുമായി സി.പി.എമ്മും. ബാങ്കിലെ ബോര്‍ഡ് ഡയറക്‌ടര്‍മാരായിരുന്ന ആറുപേര്‍ക്കുപാര്‍ട്ടി നോട്ടീസ് നല്‍കി. ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇവരെ വിളിച്ചുവരുത്തുമെന്നാണു വിവരം. ജീവനക്കാരുടെ ബിനാമി ഇടപാടുകളില്‍ പ്രസിഡന്റിനും ബോര്‍ഡിലെ ചില അംഗങ്ങള്‍ക്കും വീഴ്‌ച പറ്റിയെന്നു ജോയിന്റ് രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്. ബിനാമി ഇടപാടുകള്‍ നടന്നെന്നു ഭരണസമിതി അംഗമായിരുന്ന ജോസ് ജോയിന്റ് രജിസ്‌ട്രാര്‍ക്കു മൊഴി നല്‍കിയിരുന്നു. 50 ലക്ഷത്തിനു മുകളിലുള്ള ബാങ്ക് വായ്‌പയുമായി ബന്ധപ്പെട്ട് അയച്ച നോട്ടീസുകള്‍ വിലാസക്കാരില്ലാതെ മടങ്ങി. ഈ തുക ജീവനക്കാരില്‍നിന്നു പിടിച്ചെടുക്കണമെന്നാണ് അന്വേഷണത്തിലെ ശിപാര്‍ശ. ജൂലൈ ഒന്നുമുതല്‍ കേരള ബാങ്കിന്റെ ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടവും കരുവന്നൂരിലുണ്ട്. നിക്ഷേപകരുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ 150 കോടിയെങ്കിലും വേണ്ടിവരുമെന്നാണു കണക്ക്. ആദ്യഗഡുവായ 40 കോടി രൂപ 22ന് ലഭിക്കാനിരിക്കേയാണു വിവാദം ഉയര്‍ന്നത്. നിലവില്‍ കരുവന്നൂര്‍ ബാങ്കിന്റെ സ്‌ഥലവും കെട്ടിടവും കേരള ബാങ്കില്‍ പണയത്തിലാണ്. 40 കോടിക്കുമുകളില്‍ നല്‍കാനുമുണ്ടെന്നാണു സൂചന. സഹകരണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി. മൊയ്‌തീനു നേരെ ആരോപണമുയര്‍ന്നതോടെ ഇന്നലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്ന സംസ്‌ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അവസാനനിമിഷം പിന്‍വാങ്ങി. ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിജരാഘവന്‍ പങ്കെടുക്കുമെന്നാണു വിവരം. Ads by Google
കരുവന്നൂർ സഹകരണബാങ്ക് തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബാങ്ക് ഏറ്റെടുക്കുന്നു. ഇതിനായി കരുവറന്നൂർ ബാങ്കിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് പാക്കേജ് തയ്യാറാക്കും. ഇതനുസരിച്ചുള്ള ഫണ്ട് കേരള ബാങ്ക് നൽകും. 150 കോടിരൂപയെങ്കിലും അടിയന്തരമായി നൽകേണ്ടിവരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. പഠനത്തിന്റെയും തയ്യാറാക്കുന്ന പാക്കേജിന്റെയും അടിസ്ഥാനത്തിലാകും എത്ര തുക വേണ്ടിവരുമെന്നു നിശ്ചയിക്കുക. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിന്റെ ഇനിയുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടത്തിനു നിയോഗിക്കും. സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന തട്ടിപ്പാണ് കരുവന്നൂർ ബാങ്കിലുണ്ടായതെന്ന ബോധ്യം സർക്കാരിനുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ബാങ്കിനുണ്ടായിരുന്നത് എന്നതും സർക്കാരിന് പ്രശ്നമാണ്. അതാണ് കേരള ബാങ്കിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്. നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടില്ലെന്ന ആധി ആത്മഹത്യയ്ക്കുവരെ കാരണമാക്കുമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗവും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരള ബാങ്ക് പ്രതിനിധി, കരുവന്നൂർ ബാങ്കിൽ പുതുതായി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർ, സഹകരണ സംഘം ജില്ലാ ജോയന്റ് രജിസ്ട്രാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പാക്കേജ് തയ്യാറാക്കുക. നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്ന ഉറപ്പാണ് ഇതിലൂടെ ഉണ്ടാക്കാൻ ശ്രമിക്കുക. ഒപ്പം, പിരിഞ്ഞുകിട്ടാനുള്ള വായ്പകൾ, തർക്കത്തിലുള്ള വായ്പകൾ എന്നിവയെല്ലാം നിർണയിക്കും. പണം നഷ്ടമാകില്ലെന്ന ബോധ്യമുണ്ടായാൽ നിക്ഷേപകർ കൂട്ടത്തോടെ പിൻവലിക്കാനെത്തുന്നത് തടയാനാകും. അത് ബാങ്കിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. കരുവന്നൂർ ബാങ്കിന്റെ അധീനതയിലുള്ള ഭൂമിയും ബാങ്ക് കെട്ടിടവും കേരളബാങ്കിൽ പണയത്തിലാണ്. 42 കോടിരൂപ കേരളബാങ്കിന് നൽകാനുമുണ്ട്. ഈ പണവും പാക്കേജിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട അധികപണവും കേരള ബാങ്കിന് തിരിച്ചുപിടിക്കണം. അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ കേരള ബാങ്കിനുണ്ടാകും. അതിനാണ് കേരള ബാങ്കിലെ ഉദ്യോഗസ്ഥനെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ കരുവന്നൂർ ബാങ്കിൽ നിയമിക്കുന്നത്. മൂല്യനിർണയ ഓഫീസറില്ല പ്രാഥമിക സഹകരണ ബാങ്കുകളിൽ പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കാൻ പ്രത്യേകം ഓഫീസറില്ലെന്നതാണ് തട്ടിപ്പിനു കാരണമാകുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളിൽ ‘വാല്വേഷൻ ഓഫീസർ’ ഉണ്ട്. ഇവരാണ് പണയവസ്തുവിന്റെ മൂല്യം നിശ്ചയിക്കുന്നത്. Share on
X തിരുവനന്തപുരം : സഹകരണം സംസ്ഥാന വിഷയമാണെന്ന് ഉറപ്പിച്ചുള്ള സുപ്രീംകോടതിയുടെ വിധി കേന്ദ്രത്തിന്റെ സഹകരണ ‘പ്ലാനി’നെ ബാധിക്കില്ല. സംസ്ഥാന സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ കേന്ദ്ര ഇടപെടൽ സാധ്യമാകില്ലെന്ന് മാത്രമാണ് സുപ്രീംകോടതി വിധി. അന്തസ്സംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനും അതിന് നിയമനിർമാണം നടത്താനും കേന്ദ്രത്തിന് അധികാരമുണ്ടാകും. ഇതിന്റെ സാധ്യതകളായിരിക്കും ഇനി കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രം പ്രയോജനപ്പെടുത്തുക. കേന്ദ്ര സഹകരണമന്ത്രാലയത്തിന് കീഴിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾക്ക് കർമപദ്ധതി തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ട നിർദേശങ്ങൾ ബി.ജെ.പി. അനുകൂല സഹകരണ സംഘടനയായ സഹകാർഭാരതി സമർപ്പിക്കും. നിലവിലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ഭേദഗതിക്കുള്ള നിർദേശവും സഹകാർ ഭാരതി മുന്നോട്ടുവെച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ, സ്വാശ്രയ സംഘങ്ങൾ, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനുകൾ എന്നിവ ഇത്തരം സഹകരണ സംഘങ്ങൾക്ക് കീഴിൽ തുടങ്ങാൻ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് നിർദേശം. അഞ്ച് മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ കേരളം പ്രവർത്തന പരിധിയാക്കി തുടങ്ങാനുള്ള ആലോചനയാണ് സഹകാർ ഭാരതിക്കുള്ളത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്കൊപ്പം കേരളം കൂടി ഉൾപ്പെടുത്തി ഇത്തരം സഹകരണ വായ്പാസംഘങ്ങൾ തുടങ്ങാനാണ് ആലോചന. ഗുജാറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില കൂട്ടായ്മകളും കേരളം പ്രവർത്തന പരിധിയാക്കി മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ തുടങ്ങാൻ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിനെക്കാൾ (കേരള ബാങ്ക്) മികച്ച പ്രവർത്തനവും മൂലധനശേഷിയും ഉറപ്പാക്കി കേരളത്തിലെ സഹകരണ വായ്പാമേഖലയിൽ സ്വാധീനമുറപ്പിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഇത്തരം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന് കീഴിൽ സ്വാശ്രയ സംഘങ്ങളും രൂപവത്കരിക്കും. അവർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങുന്നതാണ് സഹകാർഭാരതി ആലോചിക്കുന്നത്. നിലവിൽ 6000 സ്വാശ്രയ സംഘങ്ങൾ കേരളത്തിൽ സഹകാർഭാരതിക്ക് കീഴിലുണ്ട്. സഹകരണ മാധ്യമവും പരിഗണനയിൽ സഹകരണ മേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക മാധ്യമശ്രംഖല വേണമെന്ന നിർദേശവും സഹകാർഭാരതിക്കുണ്ട്. കേന്ദ്രത്തിന്റെ സഹകരണ പദ്ധതികൾ, ദേശീയ സഹകരണ ഏജൻസികളുടെ പദ്ധതികൾ, സഹകാർഭാരതിയുടെ പ്രവർത്തനങ്ങൾ, പൊതുസഹകരണ വാർത്തകൾ എന്നിവ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്. PRINT
X നരേന്ദ്ര മോദി, ജെ.പി. നഡ്ഡ, അമിത് ഷാ (ഫയല്‍ ചിത്രം) | ഫോട്ടോ: എഎന്‍ഐ തിരുവനന്തപുരം: കേന്ദ്രത്തിൽ പുതിയ സഹകരണവകുപ്പും അമിത് ഷാ അതിന്റെ ചുമതലയുള്ള മന്ത്രിയുമായതോടെ സംസ്ഥാനത്ത് ‘സഹകരണ രാഷ്ട്രീയ’ത്തിന് കനംവെക്കുന്നു. സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് ബി.ജെ.പി.-ആർ.എസ്.എസ്. നുഴഞ്ഞുകയറ്റത്തിന് വഴിതുറക്കുന്നതാകും കേന്ദ്രനടപടിയെന്നാണ് വിലയിരുത്തൽ. ഗുജറാത്തിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം പുതിയ രീതിയിൽ കേരളത്തിലും അമിത് ഷാ പയറ്റുമെന്ന ആശങ്ക സി.പി.എമ്മിനും കോൺഗ്രസിനുമുണ്ട്. ‘നിധി’ ബാങ്കുകളുടെ പരീക്ഷണം ഇതിന്റെ തുടക്കമാണെന്നാണ് സി.പി.എം. വിലയിരുത്തുന്നത്. അതിനാൽ, ബി.ജെ.പി. നീക്കം ഗൗരവത്തോടെ കാണാനും ചെറുക്കാനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. പാർട്ടി അംഗങ്ങളെയും അനുഭാവികളെയും ‘നിധി’യിൽനിന്നടക്കം സാമൂഹിക അകലത്തിൽ നിർത്തണമെന്ന നിർദേശമാണ് സി.പി.എം. കീഴ്ഘടകങ്ങൾക്ക് നൽകിയത്. സഹകരണം സംസ്ഥാനവിഷയമാണെങ്കിലും കേന്ദ്രത്തിന് ഇടപെടാൻ ഒട്ടേറെ പഴുതുകളുണ്ട്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ, നിധി കമ്പനികൾ എന്നിവയെല്ലാം കേന്ദ്രസഹകരണ വകുപ്പിനു കീഴിൽ വരുന്നതാണ്. സഹകരണ സംഘങ്ങൾക്ക് സ്വാശ്രയ ഗ്രൂപ്പുകൾ, കർഷക ഉത്പാദക കമ്പനികൾ, സംരംഭങ്ങൾ എന്നിവ തുടങ്ങാം. ഇതിന് നബാർഡ്, എൻ.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്രഏജൻസികൾ സഹായം നൽകുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്ക് കേരള ബാങ്ക് വഴിയാണ് ഈ സഹായം ലഭ്യമാകുന്നത്. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുന്ന സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജൻസികളുടെ സഹായം നേരിട്ട് ലഭ്യമാക്കാനാകും. ഗുജറാത്ത് മോഡൽ പരീക്ഷണം കോൺഗ്രസ്‌മുക്ത ഗുജറാത്തിന് അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് അവിടത്തെ ബി.ജെ.പി.യുടെ അടിത്തറ ബലപ്പെടുത്തിയത്. സഹകാരികളെ കൂടെനിർത്തിയും പുതിയ അംഗങ്ങളെ ചേർത്ത് സംഘങ്ങളിൽ ഭരണം നേടിയും അത് വിജയിപ്പിച്ചു. സഹകരണസംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തിൽ പതിനായിരം വോട്ടുവരെ മറിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോൾ ബി.ജെ.പി. നിയന്ത്രണത്തിലാണ്. ‘സേവന രാഷ്ട്രീയം’ ആണ് സഹകരണ സംഘങ്ങളിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. നിധി കമ്പനികൾ രൂപവത്കരിക്കുന്നതിലൂടെ 200 അംഗങ്ങളാണ് അതിന്റെ ഭാഗമാകുന്നത്. സ്വാശ്രയസംഘങ്ങളും കേന്ദ്രതലത്തിൽ രജിസ്റ്റർ ചെയ്യാനാകും. ഇതിലൂടെ സഹകരണ സംരംഭങ്ങൾ വരും. അതിന് കേന്ദ്രസഹായവും ലഭിക്കും. അതിന്റെ ഭാഗമാകുന്നവരും കുടുംബവും ബി.ജെ.പി.യോട് ചേർന്നുനിന്നാൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാകും. ഇതാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. സർവകക്ഷിയോഗം ചേരും -മന്ത്രി വി.എൻ. വാസവൻ : സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നാക്രമണമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇതിന് ഏതു രീതിയിലുള്ള നടപടി സ്വീകരിക്കണമെന്നത് സർവകക്ഷിയോഗം ചേർന്ന് തീരുമാനിക്കും. ഭരണഘടനയനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിലൂടെ കേരളത്തിലെ സഹകരണ മേഖലയിലുണ്ടാക്കുന്ന ആഘാതത്തെ പ്രതിരോധിക്കാനാണ് സർവകക്ഷിയോഗം വിളിക്കുന്നത്. കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിൽ ആശങ്കയുള്ളതിനാൽ ഇക്കാര്യവും യോഗം ചർച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു. PRINT
Janmabhumi| 60,000 കോടിയുടെ ഡെപ്പോസിറ്റ് പിടിച്ചെടുക്കും; കേരള ബാങ്ക് നിരോധിക്കപ്പെടും; അമിത് ഷായെ കേന്ദ്രസഹകരണ മന്ത്രിയാക്കിയത് ശരിയായില്ലെന്ന് തോമസ് ഐസക്ക് janmabhumi.in - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from janmabhumi.in Daily Mail and Mail on Sunday newspapers.
വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; സഹകരണമേഖലയില്‍ പതിനായിരം തൊഴിലവസരങ്ങള്‍ janayugomonline.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from janayugomonline.com Daily Mail and Mail on Sunday newspapers.