Janmabhumi| ചില പാരÒ

Janmabhumi| ചില പാരമേശ്വര വിചാരങ്ങള്‍


ചില പാരമേശ്വര വിചാരങ്ങള്‍
ചില പാരമേശ്വര വിചാരങ്ങള്‍
July 25, 2021, 05:00 a.m.
ബൗദ്ധികതലത്തിലുള്ള മന്ഥനം ഏറ്റവും ആവശ്യമായത് കേരളത്തിലാണെന്ന് പരമേശ്വര്‍ജിചിന്തിച്ചതും, ഠേംഗ്ഡി, അദ്വാനി മുതലായവര്‍ക്കു പുറമെ ഒട്ടേറെ സുഹൃത്തുക്കളുടെ അഭിപ്രായവും പരിഗണിച്ച അദ്ദേഹം തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് അതു കേരളത്തിലെ ഏറ്റവും പ്രമുഖമായ ബൗദ്ധിക ചര്‍ച്ചകളുടെ വേദിയായി. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്തിയാര്‍ജിച്ച ഒരു നക്ഷത്രമണ്ഡലംതന്നെ വിചാരകേന്ദ്രത്തിനു ചുറ്റും പ്രദക്ഷിണം വച്ചു. സാഹിത്യം, കല, ശാസ്ത്രം, അധ്യാത്മം, രാജനീതി, വിദ്യാഭ്യാസ രംഗങ്ങളിലെ ഉജ്വല പ്രതിഭകള്‍ വിചാരകേന്ദ്രത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത് അഭിമാനമായി കരുതി. അതില്‍നിന്ന് എത്രയെത്ര വിജ്ഞാന, ചരിത്ര, വിദ്യാഭ്യാസ സദസ്സുകള്‍ ഉയര്‍ന്നുവന്നു. അതുപോലെ വിലപ്പെട്ട പുസ്തകങ്ങളും
അടിയന്തരാവസ്ഥക്കാലത്തെക്കാള്‍ ശ്വാസംമുട്ടിക്കുന്ന കൊവിഡ് കാലത്തെ സമയം പ്രയോജനകരമായി ചെലവഴിക്കാന്‍ എന്നെപ്പോലെയുള്ള ആള്‍ക്ക് എന്തു വഴിയെന്ന ചിന്തയില്‍ കഴിയുമ്പോള്‍ എന്തെങ്കിലും വായിച്ചിരിക്കുകയാണ് ഏറ്റവും നല്ലതു എന്നുവന്നു. അക്കിത്തം വിവര്‍ത്തനം ചെയ്ത ശ്രീമഹാഭാഗവതം തന്നെ അതിന്റെ തുടക്കമാകട്ടെ എന്നുവച്ചു. അതിനു മുന്‍പ് നമ്മുടെ മുകുന്ദന്‍ മുസലിയാത്തിന്റെ ഭഗവദ്ഗീതാ വ്യാഖ്യാനം വായിച്ചിരുന്നു. തുറവൂര്‍ വിശ്വംഭരന്‍ മാസ്റ്ററുടെ മഹാഭാരത പര്യടനം മുന്‍പുതന്നെ മൂന്നാവൃത്തി കഴിഞ്ഞിരുന്നു. അതിനിടെ ജി.കെ. സുരേഷ് ബാബുവിന്റെ വര്‍ഗീയതയുടെ അടിവേരുകള്‍ അദ്ദേഹം അയച്ചുതന്നത് വായിച്ചശേഷം ഈ പംക്തികളില്‍ അതിനെപ്പറ്റി എഴുതുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ പരമേശ്വര്‍ജിയുടെ സാഹിത്യസപര്യയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. 'സ്വതന്ത്രഭാരതം ഗതിയും നിയതിയും' എന്ന പുസ്തകമാണ് ആദ്യം എടുത്തത്. അദ്ദേഹത്തിന്റെ ശ്രേഷ്ഠ കൃതി അതാണെന്ന് ആദ്യം വായിച്ചപ്പോള്‍ തോന്നിയിരുന്നു. ഓരോ വായനയിലും പുതിയതായി എന്തെങ്കിലും ഒരുള്‍കാഴ്ച നമുക്കു തരാന്‍ അതിലുണ്ടാവുമെന്നു തോന്നുകയാണ്. പരമേശ്വര്‍ജി എന്തെഴുതിയാലും, എന്ത് സംസാരിച്ചാലും അതില്‍ നമുക്ക് പുതുതായി എന്തെങ്കിലും കിട്ടുമെന്ന അനുഭവമാണെനിക്കുണ്ടായത്.
അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ ഞാന്‍ ആദ്യം പരിചയപ്പെട്ടതെന്തായിരുന്നു എന്ന് ചിന്തിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. തിരുവനന്തപുരത്ത് 1951 ല്‍ കോളജില്‍ പോയപ്പോള്‍ സംഘശാഖയില്‍ പങ്കെടുക്കാനിടവരികയും, അവിടത്തെ സ്വയംസേവകരിലും ശാഖാ അന്തരീക്ഷത്തിലും അദ്ദേഹത്തിന്റെ അപ്രത്യക്ഷ സാന്നിദ്ധ്യം അനുഭവിക്കുകയുമായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം പ്രചാരകനായി കോഴിക്കോട്ടേക്ക് പോയ്ക്കഴിഞ്ഞിരുന്നു. അവിടത്തെ സ്വയംസേവകരാരെങ്കിലും അയയ്ക്കുന്ന കത്തുകളുമായി ശാഖയില്‍ വരുന്ന സ്വയംസേവകര്‍ പുതിയ ഗണഗീതം വായിച്ചു കേള്‍പ്പിക്കുക പതിവായിരുന്നു. അതില്‍നിന്ന് ഭാവനയും കവിതയും ആശയഗാംഭീര്യവും തുളുമ്പുന്ന ഗീതങ്ങള്‍ പാടുമ്പോള്‍ നാം സ്വയം ഉയര്‍ന്നുപോകുമായിരുന്നു.
പരമേശ്വര്‍ജിയെ നേരില്‍കണ്ടത് വിദ്യാഭ്യാസം കഴിഞ്ഞ് 1956 ല്‍ ചെന്നൈയില്‍ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും കേസരിയിലൂടെ പരിചയമായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ ചര്‍ച്ചാ ഗടയില്‍ പരമേശ്വര്‍ജി 'പ്രമുഖവും' എച്ച്.വി. ശേഷാദ്രിജി സഹപ്രമുഖും ആയിരുന്നു. അവിടത്തെ ചര്‍ച്ചകളുടെയും വിഷയങ്ങളുടെയും അവതരണത്തിന്റെയും ഗാംഭീര്യവും നിലവാരവും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ നാലു സംസ്ഥാനങ്ങളിലെ സ്വയംസേവകരാണുണ്ടായിരുന്നത്.  
പ്രചാരകനായപ്പോള്‍ ആദ്യം അദ്ദേഹത്തിന്റെ കീഴിലാണെനിക്കു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. സഹപ്രവര്‍ത്തകരെ എങ്ങനെ പ്രവര്‍ത്തന കുശലതയുള്ളവരാക്കാമെന്നതിന് അദ്ദേഹം മാതൃകയായിരുന്നു. അക്കാലത്താണ് പരമേശ്വര്‍ജിയുടെ ആദ്യത്തെ പുസ്തകവും വായിക്കുന്നത്. 'ഭാരതത്തിലെ വിദേശപാതിരി പ്രവര്‍ത്തനം.' അന്നത്തെ മധ്യസംസ്ഥാനങ്ങളുടെ ഭരണകൂടം (സെന്‍ട്രല്‍ പ്രോവിന്‍സസ്), ആ സംസ്ഥാനത്തിന്റെ ഗിരിവര്‍ഗ മേഖലയില്‍ നടന്നുവന്ന ആപല്‍ക്കരവും രാജ്യവിരുദ്ധവുമായ  à´µà´¿à´¦àµ‡à´¶ പാതിരി പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ്. ഡോ. ഭവാനി ശങ്കര്‍ നിയോഗി അധ്യക്ഷനായും, ജി.എസ്. ഗുപ്ത, സേഠ് ഗോവിന്ദദാസ് എം.പി., എസ്.കെ. ജോര്‍ജ് മുതലായി ആറുപേര്‍ അടങ്ങിയ സമിതിയെ നിയമിച്ചിരുന്നു. അന്ന് നാഗ്പൂര്‍ ആയിരുന്നു മധ്യസംസ്à´

Related Keywords

Central African Republic , United Kingdom , Narayana Guru , Ernakulam Padma , Thiruvananthapuram Indian Vichara , Kozhikode Sangh , Vivekananda Center , Branch His , Andhra Pradesh , Tamil Nadu , ஒன்றுபட்டது கிஂக்டம் , நாராயணா குரு , விவேகானந்தர் மையம் , ஆந்திரா பிரதேஷ் , தமிழ் நாடு ,

© 2025 Vimarsana