Janmabhumi| ഇടതു വലÒ

Janmabhumi| ഇടതു വലതു തണലില്‍ വളര്‍ന്ന തീവ്രവാദം


ഇടതു വലതു തണലില്‍ വളര്‍ന്ന തീവ്രവാദം
ഇടതു വലതു തണലില്‍ വളര്‍ന്ന തീവ്രവാദം
July 07, 2021, 05:48 a.m.
എതാനും ദിവസം മുമ്പാണ് അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനം എസ്എഫ്‌ഐ ആചരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധം അടക്കം തെളിഞ്ഞിട്ടും അനുസ്മരണത്തിലെങ്ങും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ പേരുകള്‍ പറയാതിരിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. അഭിമന്യുവിന് വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നെങ്കില്‍പോലും ആ വാഹനത്തിന്റെ പേരെങ്കിലും ഒന്നു പറഞ്ഞേനെ. ഒന്നാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ് അഭിമന്യൂ കൊല്ലപ്പെടുന്നത്.
'നാന്‍ പെറ്റ മകനേ...' നെഞ്ചുപൊട്ടിയുള്ള വട്ടവടയിലെ ആ അമ്മയുടെ വിലാപം കേരളത്തെ പിടിച്ചുകുലുക്കിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 2018 ജൂലൈ 2 ന് പുലര്‍ച്ചെയായിരുന്നു മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ മുസ്ലിം തീവ്രവാദ സംഘടനകള്‍ കൊലപ്പെടുത്തുന്നത്. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ രക്തസാക്ഷിയാകുന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ടുകാര്‍ അഭിമന്യൂവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. ഇപ്പോഴും കേസിന്റെ വിചാരണപോലും തുടങ്ങിയിട്ടില്ല.
എതാനും ദിവസം മുമ്പാണ് അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനം എസ്എഫ്‌ഐ ആചരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധം അടക്കം തെളിഞ്ഞിട്ടും അനുസ്മരണത്തിലെങ്ങും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ പേരുകള്‍ പറയാതിരിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. അഭിമന്യുവിന് വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നെങ്കില്‍പോലും ആ വാഹനത്തിന്റെ പേരെങ്കിലും ഒന്നു പറഞ്ഞേനെ. ഒന്നാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും തങ്ങളില്‍ ഒരുത്തനെ കുത്തികൊലപ്പെടുത്തിയ തീവ്രവാദ സംഘടനകളുടെ പേര് പറയാന്‍ സഖാക്കള്‍ക്ക് കഴിയില്ല. അതിന് കാരണം തീവ്രവാദ സംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലാളനകളാണ്.  
എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ പിന്തുടര്‍ച്ച യെന്നാണ് അവകാശപ്പെടുക. 2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായ ടി.ജെ. ജോസഫിന്റെ  à´µà´²à´¤àµ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിമാറ്റി. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവ തീവ്രവാദ സംഘടനകളാണ് ഇതിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പ്രസ്താവിച്ചു. അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. താലിബാനിസം നടപ്പിലാക്കുന്ന ആക്രമണം ആയിരുന്നു അത്. അഭിമന്യൂവിന് തീവ്രവാദ സംഘടനകളുടെ കുത്തേല്‍ക്കുമ്പോള്‍  à´ªà´´à´¯ ആഭ്യന്തര മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയും 2010ലെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അപ്പോള്‍ മുഖ്യമന്ത്രിയും. എന്നിട്ടും തീവ്രവാദികളെ അമര്‍ച്ചചെയ്യുന്നകാര്യത്തില്‍ മാത്രം തുടര്‍ഭരണ സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയില്ല. അതിന് കാരണം പാര്‍ട്ടി കാലങ്ങളായി സ്വീകരിക്കുന്ന നിലപാടുകളാണ്.
 à´‡à´¸àµà´²à´¾à´®à´¿à´•് സേവ സംഘ് എന്ന ഐഎസ്എസിന് കേരളത്തില്‍ തുടക്കമിട്ട തീവ്രവാദിയാണ് അബ്ദുള്‍ നാസര്‍ മദനി. കേരളത്തില്‍ നിന്നും ആദ്യമായി ഒരു ഭീകരാക്രമണ കേസില്‍ മറ്റൊരു സംസ്ഥാനത്ത് പിടിയിലാകുന്ന ആദ്യ തീവ്രവാദി. അങ്ങനെയുള്ള മദനിക്ക് സിപിഎം നല്‍കിയ പ്രോത്സാഹനം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കേരളത്തിലെ സിപിഎമ്മിന് തുടക്കമിട്ട ഇഎംഎസ് നമ്പൂതിരിപ്പാട് തന്റെ ലേഖനത്തില്‍ മദനിയെ ഉപമിച്ചത്  à´®à´¹à´¾à´¤àµà´®à´¾à´—ാന്ധിയോടാണ്. അന്ന് സിപിഎം ജനറല്‍സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇഎംഎസിന്റെ നിലപാട് തെറ്റായിരുന്നുവെന്ന് സുര്‍ജിത്തിന് പറയേണ്ടിവന്നു.  
ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായ ശേഷം തലശ്ശേരി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മദനിയെ എല്ലാ വേദിയിലും പങ്കെടുപ്പിച്ച് പ്രസംഗിപ്പിച്ചു. മദനി അമ്പതോളം കേസുകളില്‍ പ്രതിയായിരുന്നു അന്ന്. മദനിയുടെ പ്രസംഗത്തിന്റെ ഫലംപറ്റി വിജയിച്ച നായനാറിന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മദനിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാടിന് കൈമാറേണ്ടി വന്നു. ഇതേ à

Related Keywords

United Kingdom , Ramesh Chennithala , Lok Sabha , Reg Muslim , Supreme Court , Secretary , Untouchables Accepted , Chief Minister , Shivraj Kerala Guest , ஒன்றுபட்டது கிஂக்டம் , ரமேஷ் சென்னிதலா , லோக் சபா , உச்ச நீதிமன்றம் , செயலாளர் , தலைமை அமைச்சர் ,

© 2025 Vimarsana